വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
'യുപിയില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബിജെപിയും എസ് പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരം. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ എന്തിനുവേണ്ടി നിലകൊളളുന്നവരാണ് എന്ന് നമുക്ക് മനസിലാക്കിത്തരുന്നു.
ഭൂപേഷ് ചൗബേയുടെ നാടകീയമായ മാപ്പുചോദിക്കലിനെ ആര്‍പ്പുവിളികളോടെയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് അണികള്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ നിലവില്‍ ഭൂപേഷിനെതിരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതിൻ്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ പുറത്തു വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസന്വേഷിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസിൽ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് രാകേഷ് ടികായത്ത് നേരത്തെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
ഭരണകക്ഷിയായ ബിജെപിയില്‍ 57 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോൺഗ്രസിൽ നിന്നുള്ള 58 സ്ഥാനാർത്ഥികളിൽ 21 പേരും ബിഎസ്പിയിൽ നിന്നുള്ള 56 സ്ഥാനാർത്ഥികളിൽ 19 പേരും ഇതേ ആരോപണം നേരിടുന്നവരാണ്. അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയായ സമാജ് വാദി സ്ഥാനാര്‍ഥികളും
ഞാന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ക്ക് സ്വന്തം ഭാര്യ പോലും വോട്ട് നല്‍കില്ല എന്നാണ്. അപ്പോള്‍ എനിക്ക് തോന്നി തോല്‍വികളെ ഭയപ്പെടരുതെന്ന്. അതിനെ അംഗീകരിക്കണമെന്ന്.
കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.
ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല
ക്ഷുഭിതനായ വിക്രം സൈനി ആൾക്കൂട്ടത്തിനുനേരെ തിരിയുകയുകയും കയർത്തു സംസാരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരുടെ രോഷം ആളിക്കത്തി. കൂടുതല്‍പേര്‍ പ്രതിഷേധിക്കാന്‍ എത്തുന്നതു കണ്ടതോടെ അദ്ദേഹം കൈകൂപ്പി യാചിച്ചുനോക്കി. ജനരോഷം കടുക്കുമെന്ന് മനസ്സിലാക്കിയതോടെ വാഹനം ചീറിപ്പാഞ്ഞു പോവുകയും ചെയ്തു.
ചോര്‍ച്ച തടയാന്‍ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. എന്നിട്ടും കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെമാത്രമാണ് ബിജെപിക്ക് ലഭിച്ചത്
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.
യുപിയിലെ സംഘപരിവാര്‍ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഖുര്‍ഷിദ്, യുപിയിലെ ഗ്രാമങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും 403 നിയമസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പറഞ്ഞു.